ഉപ്പ പറഞ്ഞു...
പറങ്കികള്‍ വരുന്നു...
പുരോഗമനത്തിന്‍ നിമിത്തമായ്...
***
ഉമ്മയ്ക്കരികില്‍ ചേര്‍ന്നുറങ്ങിയ ഈ മോളെ,
വാപൊത്തി പറങ്കിപ്പട കൊണ്ടുപോയതോ ഉപ്പാ..
പുരോഗമനം..?
രക്തമൊലിയ്ക്കുമെന്‍ യോനിയില്‍ നോക്കി
ആര്‍ത്തട്ടഹസിച്ചവരോ ഉപ്പാ..
പുരോഗമനത്തിന്‍ നിമിത്തം..?
നീര്‍വറ്റിയൊരെന്‍ കണ്ണുകളില്‍ വാള്‍മുനയമര്‍ത്തി
ഒഴുകിവരും രക്തം കണ്ട് ഉന്മത്തരായവരോ ഉപ്പാ..
ധീര പറങ്കിപ്പട..?
കൊടുംപാതകത്തോടെതിര്‍ത്ത് കാരാഗ്രഹം വാങ്ങിയ
പടയാളികള്‍ക്കിടയിലെ ആ 'മനുഷ്യനോ' ഉപ്പാ..
രാജ്യദ്രോഹി..?
പ്രാണന്‍ വെടിഞ്ഞ് തണുത്ത് മരവിച്ചൊരെന്‍ ശരീരത്തെ
ആര്‍ത്തിയോടെ വീണ്ടും ഭോഗിച്ച ഇവരോ ഉപ്പാ..
നാടിനഭിമാനം?
ആര്‍ത്തിയും പരാക്രമവും കഴിഞ്ഞ്
കടലിലേക്കെറിഞ്ഞഞ്ഞൊരെന്‍ മേനിയിലേറ്റൊരാ
സ്രാവിന്‍ പല്ലുകള്‍ക്കെങ്കിലുമേകാനായെനിക്കൊരു സാന്ത്വനം...
*********
കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് പ്രിയ ബ്ലോഗറായ മന്‍സൂര്‍ ചെറുവാടിയെ ദുബായില്‍ വച്ച് കണ്ടുമുട്ടാനും അല്‍പ്പസമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനും പറ്റി. കണ്ടുമുട്ടിയ വേളയില്‍ മന്‍സൂര്‍ ചെറുവാടി അദ്ദേഹത്തിന്റെ പിതാവായ 'അബ്ദു ചെറുവാടിയുടെ' ഒരു പുസ്തകം എനിക്ക് സമ്മാനമായി നല്‍കുകയുണ്ടായി. 'യാത്രയിലെ ചില വിചിത്രാനുഭവങ്ങള്‍'. ആദ്യമായാണ് ഒരു പുസ്തകം സമ്മാനമായി ലഭിച്ചത്.
സാധാരണ 250 ല്‍ പരം പേജുകളുള്ള ഒരു പുസ്തകം ലഭിച്ചാല്‍ ഒറ്റയിരിപ്പിന് വായിച്ച് തീര്‍ക്കാന്‍ ശ്രമിക്കാറുള്ള ഞാന്‍ 52 പേജുള്ള ഈ പുസ്തകം ഇതുവരെ വായിച്ച് തീര്‍ത്തിട്ടില്ല. ചിന്തകള്‍ ആദ്യ അദ്ധ്യായത്തില്‍തന്നെ (ലിസ്ബന്‍ ജയിലില്‍ പിറന്ന ആയിഷ) ഉടക്കി നില്‍ക്കുകയായിരുന്നു.
രചയിതാവ് ശ്രീനഗര്‍ യാത്രയ്ക്കിടയില്‍നിന്നും കണ്ടുമുട്ടുന്ന പോര്‍ച്ചുഗീസ് ഗവേഷണ വിദ്ദ്യാര്‍ഥിനിയാണ് പോര്‍ച്ചുഗല്‍സാഹിത്യത്തിലെ നാടോടി വിലാപകാവ്യമായ 'ആയിഷ'യെ പറ്റി പറയുന്നത്. 'ആയിഷ' എന്ന പെണ്‍കുട്ടിയെ പറങ്കിപ്പട മലബാര്‍ തീരത്തെ അധിനിവേശകാലത്ത് പിടിച്ചുകൊണ്ടുപോയി കപ്പലില്‍വച്ച് അതിക്രൂരമായി പീഢനത്തിനിരയാക്കി കൊന്ന് കടലിലേക്കെറിയുകയായിരുന്നു. ഈ പീഢനം കണ്ടുനില്‍ക്കാനാകാതെ പ്രതികരിച്ച ഏക പട്ടാളക്കാരനെ ബന്ദിയാക്കുകയും പിന്നീട് രാജ്യദ്രോഹകുറ്റം ആരോപിച്ച് പോര്‍ച്ചുഗീസിലേക്ക് തിരിച്ചയയ്ക്കുകയും ലിസ്ബന്‍ ജെയിലില്‍ അടയ്ക്കുകയും ചെയ്തു. ആ പട്ടാളക്കാരന്റെ ഏകാന്തമായ തടവറവാസത്തില്‍ പിറന്ന വിലാപ കാവ്യമാണ് 'ആയിഷ'. (രചയിതാവിനെ ഉദ്ധരിച്ച്)
*******
ഒരുപക്ഷേ അധിനിവേശത്തിന്റെ ആദ്യ ഇരകളില്‍ ഒരാളായിരിക്കാം 'ആയിഷ'. അധിനിവേശത്തിന് വിരാമമായിട്ടും ഇന്നും നമ്മള്‍ക്കിടയില്‍ 'ആയിഷമാര്‍' പെരുകികൊണ്ടിരിക്കുന്നു. മറ്റൊരു രാജ്യത്തെ 'മനുഷ്യന്‍' അവള്‍ക്ക് വേണ്ടി ഒരു വിലാപകാവ്യം എഴുതിയപ്പോള്‍ നമ്മള്‍ അവളുടെ ശവത്തെ വീണ്ടും വീണ്ടും ഭോഗിയ്ക്കുകയായിരുന്നു. അവള്‍ക്കുവേണ്ടി വിലാപകാവ്യം രചിക്കാനായില്ലെങ്കിലും, ആയിഷമാരെ ഉണ്ടാക്കികൊണ്ടിരിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാനെങ്കിലും നാം ഉണരേണ്ടിയിരിയ്ക്കുന്നു.
പറങ്കികള്‍ വരുന്നു...
പുരോഗമനത്തിന്‍ നിമിത്തമായ്...
***
ഉമ്മയ്ക്കരികില്‍ ചേര്‍ന്നുറങ്ങിയ ഈ മോളെ,
വാപൊത്തി പറങ്കിപ്പട കൊണ്ടുപോയതോ ഉപ്പാ..
പുരോഗമനം..?
രക്തമൊലിയ്ക്കുമെന്‍ യോനിയില്‍ നോക്കി
ആര്‍ത്തട്ടഹസിച്ചവരോ ഉപ്പാ..
പുരോഗമനത്തിന്‍ നിമിത്തം..?
നീര്‍വറ്റിയൊരെന്‍ കണ്ണുകളില്‍ വാള്‍മുനയമര്‍ത്തി
ഒഴുകിവരും രക്തം കണ്ട് ഉന്മത്തരായവരോ ഉപ്പാ..
ധീര പറങ്കിപ്പട..?
കൊടുംപാതകത്തോടെതിര്‍ത്ത് കാരാഗ്രഹം വാങ്ങിയ
പടയാളികള്‍ക്കിടയിലെ ആ 'മനുഷ്യനോ' ഉപ്പാ..
രാജ്യദ്രോഹി..?
പ്രാണന്‍ വെടിഞ്ഞ് തണുത്ത് മരവിച്ചൊരെന്‍ ശരീരത്തെ
ആര്‍ത്തിയോടെ വീണ്ടും ഭോഗിച്ച ഇവരോ ഉപ്പാ..
നാടിനഭിമാനം?
ആര്‍ത്തിയും പരാക്രമവും കഴിഞ്ഞ്
കടലിലേക്കെറിഞ്ഞഞ്ഞൊരെന്‍ മേനിയിലേറ്റൊരാ
സ്രാവിന്‍ പല്ലുകള്‍ക്കെങ്കിലുമേകാനായെനിക്കൊരു സാന്ത്വനം...
*********
കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് പ്രിയ ബ്ലോഗറായ മന്‍സൂര്‍ ചെറുവാടിയെ ദുബായില്‍ വച്ച് കണ്ടുമുട്ടാനും അല്‍പ്പസമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനും പറ്റി. കണ്ടുമുട്ടിയ വേളയില്‍ മന്‍സൂര്‍ ചെറുവാടി അദ്ദേഹത്തിന്റെ പിതാവായ 'അബ്ദു ചെറുവാടിയുടെ' ഒരു പുസ്തകം എനിക്ക് സമ്മാനമായി നല്‍കുകയുണ്ടായി. 'യാത്രയിലെ ചില വിചിത്രാനുഭവങ്ങള്‍'. ആദ്യമായാണ് ഒരു പുസ്തകം സമ്മാനമായി ലഭിച്ചത്.
സാധാരണ 250 ല്‍ പരം പേജുകളുള്ള ഒരു പുസ്തകം ലഭിച്ചാല്‍ ഒറ്റയിരിപ്പിന് വായിച്ച് തീര്‍ക്കാന്‍ ശ്രമിക്കാറുള്ള ഞാന്‍ 52 പേജുള്ള ഈ പുസ്തകം ഇതുവരെ വായിച്ച് തീര്‍ത്തിട്ടില്ല. ചിന്തകള്‍ ആദ്യ അദ്ധ്യായത്തില്‍തന്നെ (ലിസ്ബന്‍ ജയിലില്‍ പിറന്ന ആയിഷ) ഉടക്കി നില്‍ക്കുകയായിരുന്നു.
രചയിതാവ് ശ്രീനഗര്‍ യാത്രയ്ക്കിടയില്‍നിന്നും കണ്ടുമുട്ടുന്ന പോര്‍ച്ചുഗീസ് ഗവേഷണ വിദ്ദ്യാര്‍ഥിനിയാണ് പോര്‍ച്ചുഗല്‍സാഹിത്യത്തിലെ നാടോടി വിലാപകാവ്യമായ 'ആയിഷ'യെ പറ്റി പറയുന്നത്. 'ആയിഷ' എന്ന പെണ്‍കുട്ടിയെ പറങ്കിപ്പട മലബാര്‍ തീരത്തെ അധിനിവേശകാലത്ത് പിടിച്ചുകൊണ്ടുപോയി കപ്പലില്‍വച്ച് അതിക്രൂരമായി പീഢനത്തിനിരയാക്കി കൊന്ന് കടലിലേക്കെറിയുകയായിരുന്നു. ഈ പീഢനം കണ്ടുനില്‍ക്കാനാകാതെ പ്രതികരിച്ച ഏക പട്ടാളക്കാരനെ ബന്ദിയാക്കുകയും പിന്നീട് രാജ്യദ്രോഹകുറ്റം ആരോപിച്ച് പോര്‍ച്ചുഗീസിലേക്ക് തിരിച്ചയയ്ക്കുകയും ലിസ്ബന്‍ ജെയിലില്‍ അടയ്ക്കുകയും ചെയ്തു. ആ പട്ടാളക്കാരന്റെ ഏകാന്തമായ തടവറവാസത്തില്‍ പിറന്ന വിലാപ കാവ്യമാണ് 'ആയിഷ'. (രചയിതാവിനെ ഉദ്ധരിച്ച്)
*******
ഒരുപക്ഷേ അധിനിവേശത്തിന്റെ ആദ്യ ഇരകളില്‍ ഒരാളായിരിക്കാം 'ആയിഷ'. അധിനിവേശത്തിന് വിരാമമായിട്ടും ഇന്നും നമ്മള്‍ക്കിടയില്‍ 'ആയിഷമാര്‍' പെരുകികൊണ്ടിരിക്കുന്നു. മറ്റൊരു രാജ്യത്തെ 'മനുഷ്യന്‍' അവള്‍ക്ക് വേണ്ടി ഒരു വിലാപകാവ്യം എഴുതിയപ്പോള്‍ നമ്മള്‍ അവളുടെ ശവത്തെ വീണ്ടും വീണ്ടും ഭോഗിയ്ക്കുകയായിരുന്നു. അവള്‍ക്കുവേണ്ടി വിലാപകാവ്യം രചിക്കാനായില്ലെങ്കിലും, ആയിഷമാരെ ഉണ്ടാക്കികൊണ്ടിരിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാനെങ്കിലും നാം ഉണരേണ്ടിയിരിയ്ക്കുന്നു.