Friday, November 4, 2022

ചവിട്ട്

 L.P. സ്കൂളിൽ പഠിക്കുന്ന കാലത്താണ്. തിരുത്തിയാട് കല്യാണത്തിന് പോയതാണ് ചങ്ങായിമാരായ ഹാഷിഫും ഷനുവും. മുന്നിൽ നിർത്തിയിട്ടിരിക്കുന്നു മൊഞ്ചുള്ള ഒരു ഫിയറ്റ് കാർ. കാറുകൾ നാട്ടിൽ വിരളവും ആഡംബരവും ആയിരുന്ന കാലഘട്ടമാണ്.


ഷനു അന്നേ വണ്ടിപ്രാന്തനാണ്. ഓട്ടോമൊബൈൽ മാഗസിനുകൾ അന്നേ അവന്റെ വീട്ടിൽ വരുത്തുന്നുണ്ട്. അവന് ഫിയറ്റിന്റെ ലോഗോ അത്ര പിടിച്ചില്ല. ഒരു കല്ല് വച്ച് മനോഹരമായി ബെൻസിന്റെ ലോഗോ ബോണറ്റിൽ അങ്ങ് വരച്ചു. പോരാതെ 'ഷനു' എന്ന് മനോഹരമായി എഴുതിയും വച്ചു. ഇതുകണ്ട ഹാഷിഫിന് സഹിച്ചില്ല. മെസ്സിയുടെ മുന്നിൽ നെയ്മറിനെ വച്ചപോലെ അവനും എഴുതി 'ഹാഷിഫ്'.


ഇതെല്ലാം കണ്ട് മതിലും ചാരി നിൽക്കുന്ന ആൾ അവരുടെ അടുത്ത് വന്ന് ചോദിച്ചു... കഴിഞ്ഞോ മക്കളേ...? കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ...? അയാൾ  അവരെനോക്കി ചിരിച്ചുകൊണ്ട് വണ്ടിയുമെടുത്ത് അയാളുടെ വഴിക്ക് പോയി...