Wednesday, May 19, 2010

" ഐസുകാരന്‍"

ചുട്ടുപൊള്ളുന്ന വെയിലത്ത് ഐസ്..... എന്ന് നീട്ടി വിളിച്ച്, തലയില്‍ ഒരു പെട്ടിയുമായി നടന്നുനീങ്ങുന്ന ഒരു " ഐസുകാരന്‍" ഉണ്ടായിരുന്നു എന്റെ നാട്ടില്‍.

നിരച്ച താടിയും നിരച്ച മുടിയും കലങ്ങിയ കണ്ണുകളും വലിയ മീശയുമായി ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സന്തോഷം പകരാന്‍ അയാള്‍ എത്താറുണ്ടായിരുന്നു എന്നും. രൂപത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്. എന്നും ഒരേപ്രായം..

ഒരു പ്രത്യേക രീതിയിലാണ് മൂപ്പരുടെ "ഐസ്...." എന്ന വിളി. ആ വിളി അനുകരിക്കാത്തവരായി ആരും കാണില്ല എന്റെ നാട്ടില്‍.ഇന്നും ആ ഐസിന്റെ രുചി നാവില്‍ ഉണ്ടെന്ന് മാത്രമല്ല ഐസ് തിന്ന്കഴിഞ്ഞ് ഐസുങ്കോല്‍ നുണയുംബോള്‍ ഉള്ള രുചിവരെ നാവിലിരിക്കുന്നു, ഇന്നും.

ഇതുപോലെയുള്ള ഒരുപാടുപേര്‍ ഉണ്ടായിരുന്നെങ്കിലും ഐസുകാരനോളം വരില്ലായിരുന്നു ആരും. അയാളുടെ പേരും ആര്‍ക്കും അറിയാന്‍ വഴിയില്ല. ഒരു പേരിന്റെ ആവശ്യം ഇല്ലായിരുന്നു മൂപ്പര്‍ക്ക്. ഒരുപാട് തലമുറകളെ ഐസ് കഴിപ്പിച്ച ഞങ്ങളുടെ സ്വന്തം " ഐസുകാരന്‍".കാശുള്ളപ്പോള്‍ നുണപ്പിച്ചും കാശില്ലാത്തപ്പോള്‍ കൊതിപ്പിച്ചും കടന്നുപോയിരുന്ന ഞങ്ങളുടെ ഐസുകാരന്‍...

വളരെ അപൂര്‍വമായെ അയാള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളു.ഒരിക്കല്‍ ഞാന്‍ എത്ര വയസ്സായെന്നു ചോദിച്ചപ്പോള്‍ ഒരു ചിരിയായിരുന്നു മറുപടി.

ഇന്നത്തെ കുഞ്ഞുങ്ങള്‍ പാര്‍ക്കിംഗ് ഉള്ള ശീതീകരിച്ച shopping malls ലെ food court ല്‍ നിന്നും അവര്‍ക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങിച്ചു കഴിക്കുംബോള്‍ അല്ലെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ വാങ്ങിച്ചുകൊടുക്കുംബോള്‍ ഒരു സങ്കടം മാത്രം, അത് എനിക്ക് ഈ സുഖം കിട്ടിയില്ലല്ലോ എന്നല്ല. മറിച്ച് ഈ കുഞ്ഞുങ്ങള്‍ക്ക് കാശിനുവേണ്ടി കരഞ്ഞ് കണ്ണീരിന്റെ രുചിയറിഞ്ഞ് ആ കണ്ണീര് കണ്ട് ഉമ്മയുടെ മനസ്സലിഞ്ഞ് 50 പൈസ തന്ന് അതും കൊണ്ട് ദൂരെ എവിടെയോ എത്തിയ ഐസുകാരന്റെ ശബ്ദത്തില്‍നിന്നും ഗതി മനസ്സിലാക്കി ഓടി ഐസുകാരനെ കണ്ട് കണ്ണില്‍ പൂത്തിരി കത്തി ഐസും നുണഞ്ഞ് പൊരിവെയിലത്ത് അഭിമാനത്തോടെ നടക്കാന്‍ ഉള്ള ഭാഗ്യം ഈ കുട്ടികള്‍ക്കില്ലല്ലോ എന്നോര്‍ത്ത്.

7 comments:

  1. നന്നായിരിക്കുന്നു..
    ആശംശകൾ

    ReplyDelete
  2. നന്നായിരിക്കുന്നു..
    ആശംശകൾ

    ReplyDelete
  3. ഒരു ഓര്‍മ മാത്രം എങ്കിലും......... കൊള്ളാം

    ReplyDelete
  4. കൊള്ളാല്ലോ. ഈ ഐസ്കാരന്‍.
    മനസില്‍ ഇത്തരം നല്ല ഓര്മ്കള്‍ ആണു ഷബീറെ നമ്മുടെയൊക്കെ കൈമുതല്‍ .

    ReplyDelete